Sunday, 27 March 2011

ഭക്ഷ്യമേഖലയിലെ കുറ്റകൃത്യങ്ങള്‍

WALL-MART ല്‍ ചെന്നപ്പോള്‍ കോഴി ഇറച്ചി വില്‍ക്കുന്ന ഒരു വിഭാഗം കണ്ടു. അവിടെ നോക്കിയപ്പോള്‍ പലതരത്തിലുള്ള കോഴി ഇറച്ചി കണ്ടു. അവിടെ നോക്കിയപ്പോള്‍ പലരൂപത്തിലുള്ള കോഴി ഇറച്ചി-പലവിധത്തില്‍ കഷണങ്ങള്‍ ആക്കി വച്ചിരിക്കുന്നു.കോഴിക്കാല്‍ വേണ്ടവര്‍ക്ക് അങ്ങനെ. അതല്ല, നെഞ്ചുമാത്രം വേണ്ടവര്‍ക്ക് അങ്ങനെ. കോഴിയെ മുഴുവനായും വേണ്ടവര്‍ക്ക് അങ്ങനെയും. അത് കണ്ടപ്പോള്‍ എനിക്കൊരു ആകാംക്ഷ. ഞാന്‍ ഒരു കുസൃതി ചോദ്യം ചോദിച്ചു.

" നാടന്‍ കോഴി ഇറച്ചി ഉണ്ടോ,നാടന്‍?"

നമ്മുടെ നാട്ടില്‍ നാടന്‍ കോഴി ഇറച്ചിക്കാണല്ലോ ബ്രോയിലര്‍ കോഴി ഇറച്ചിയെക്കാള്‍ വില ക്‌ുടുതല്‍.നാടന്‍ കോഴി ഇറച്ചിക്ക് രുചിയും ക്‌ുടുതല്‍ ആണ്. കേപ്ക്കോ കോഴിക്ക് ആവശൃക്കാര്‍ അധികമാണല്ലോ. എന്തായാലും,സായിപ്പിന് 'നാടന്‍ കോഴി' യുടെ നിര്‍വചനം അറിയില്ല . അതുകൊണ്ട് അയ്യാള്‍ ഏതാണ്ടു ഒക്കെ പറഞ്ഞേീട്ട് അയ്യാളുടെ കച്ചവടമിടുക്ക് കാണിക്കാന്‍ ശ്രമിച്ചു.അപ്പോഴാണ് മാട്ടിറച്ചി വില്‍ക്കുന്ന വിഭാഗം കണ്ടത്.അവിടെയും, ഫാമുകളില്‍ ഇറച്ചിക്കായി വളര്‍ത്തുന്ന മൃഗങ്ങളുടെ മാംസമേ ഉള്ളു.നമ്മുടെ നാട്ടില്‍ കിട്ടുന്ന തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും റോഡിലൂടെ ആട്ടികൊണ്ട് വരുന്ന മൃഗങ്ങളെ ഞാന്‍ ഓര്‍ത്തുപോയി.അവിടെ അത്തരത്തിലുള്ള മാംസം കിട്ടുകയില്ല എന്നറിയാവുന്നതിനാല്‍ അത്തരം ഇറച്ചി കിട്ടുമോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. പോര്‍കിറച്ചിയും അവിടെ കിട്ടും. പക്ഷെ,ഫാമുകളില്‍ വളര്തുന്നവയുടെ മാത്രം. നമ്മുടെ നാട്ടില്‍ കിട്ടുന്ന നാടന്‍ പോര്‍ക്ക്‌-അതും അവര്‍ക്ക് അറിയില്ല.

പിന്നീട് പാല്‍ വാങ്ങാനായി പോയി. അവിടെയും നെയ്യ്‌ കുറഞ്ഞ,നമ്മുടെ നാട്ടില്‍ മഞ്ഞ കവറില്‍ കിട്ടുന്ന മില്‍മ വില്‍ക്കുന്ന പാല്‍ ലഭ്യമാണ്.പക്ഷെ,അതിനു വിലക്‌ുടും.നമ്മുടെ നാട്ടില്‍ അത്തരം പാലിന് വില കുറവാണ്. എന്തുകൊണ്ടാണ് ഇവിടെ വില ക്‌ുടുതല്‍ എന്ന് അന്യേഷിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്‌.പാലില്‍ നിന്നും നെയ്‌ മാറ്റി എടുക്കുന്നതിനാല്‍ മനുഷ്യപ്രയഗ്നവും മെഷീന്‍ പ്രോസിസ്സിങ്ങും ക്‌ുടുതലാണ് എന്നത് തന്നെ.നല്ല പച്ച പുല്ലു കൊടുത്തു വളര്‍ത്തുന്ന പശുക്കളുടെ പാലിനെ ഓര്‍ഗാനിക് മില്‍ക്ക് എന്നത്രേ പറയാറു. അതിനു വില വളരെ ക്‌ുടുതല്‍ ആണ്.നമ്മുടെ നാട്ടിന്‍പുറങ്ങളിലെ ക്ഷീരകര്‍ഷകര്‍ പുല്ലും വൈക്കോലും കൊടുത്തു നാട്ടിന്‍പുറങ്ങളില്‍/ വീട്ടില്‍ വളര്‍ത്തുന്ന പശുവിന്‍റെ പാലിന് ക്‌ുടുതല്‍ വിലയൊന്നും ആരും കൊടുക്കാറില്ല.

തേങ്ങാക്കിവിടെ വലിയ വിലയാണ്. ഒരെണ്ണതിനു മൂന്നു ഡോളര്‍(ഏതാണ്ട് 135 ഉറുപ്പിക). നമ്മുടെ നാട്ടിലതിനു വില വളരെ കുറവാണ്.അത് വാങ്ങി വീട്ടില്‍ കൊണ്ടുപോയി പൊട്ടിച്ചു നോക്കുമ്പോള്‍ തേങ്ങ കേടായിപ്പോയതാണെങ്കില്‍ പണം തിരിച്ചു തരില്ല. എല്ലാ സാധനങ്ങളും തിരിച്ചു എടുക്കുന്ന കടകളില്‍ പോലും കേടായ തേങ്ങ തിരിച്ച് വാങ്ങില്ല. എന്നാല്‍, അത് പൊട്ടിച്ചു കേടായതല്ലെന്നു കാണിച്ചു തരുന്ന സ്വഭാവവും ഇല്ല.

പച്ച കറികള്‍ കിട്ടുമെങ്കിലും എല്ലാം ഒരുതരം 'പൊന്തന്‍'.രുചി കുറവല്ലേ എന്നൊരു തോന്നല്‍.പച്ച മുളക് കാണാനേ ഇല്ല. പഴം ആണെങ്കില്‍ നമ്മുടെ നാട്ടിലെ റോബസ്റ്റയും ഏത്തപഴവും മാത്രം .ഇവിടെയാണ് ചില കാര്യങ്ങള്‍ നാം ചെയ്യേണ്ടത്.

(൧) നമ്മുടെ നാട്ടില്‍ വില്‍ക്കുന്ന ബ്രോയിലര്‍ കോഴികളില്‍ കുത്തിവയ്ക്കുന്ന ഹോര്‍മോണുകള്‍ അപകടകാരികള്‍ ആണ്. പ്രത്യേകം ശ്രധിക്കണം.

(൨) അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന രോഗം വന്ന മാടുകളും(ചവേറുകലള്‍) നമ്മുടെ ഭക്ഷണം ആയി മാറുന്നില്ലേ? സുക്ഷിക്കണം.

(൩) നാടന്‍ കോഴികള്‍ രോഗവിമുക്തമാണോ? പരിശോദിക്കണം.

(൪) നാടന്‍ പന്നിയിറചിയുടെ ഗുണനിലവാരം ഉറപ്പാക്കണം.

(൫) പച്ചകറികളുടെ ഗുണമേന്മ ഉറപ്പുവരുത്തണം.

(൬) പുല്ലും വൈക്കോലും കൊടുത്തു പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് കൂടുതല്‍ വില കൊടുക്കണം. .

ഭക്ഷ്യമേഖലയില്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ല; അനുവദിക്കുകയും അരുത്.

Tuesday, February 8, 2011

From the Criminologist’s Corner-17

പട്ടി പ്രേമം-പട്ടി ശല്യം

പട്ടികള്‍ പലതരം;പലതിനേയും വിലയേറിയ കാറുകളില്‍ കാണാം.നല്ല വസ്ത്രം,നല്ല പരിചരണം,നല്ല ഭക്ഷണം. ദരിദ്രരായവര്‍ക്ക് അത് കാണുമ്പോള്‍ തോന്നും പട്ടിയായി ജനിച്ചിരുന്നെങ്കില്‍ എന്ന്. "പട്ടിജന്മം; മഹാജന്മം"-എന്നുതന്നെ പറയേണ്ടിവരുന്നു. കാരണം,പല മാളുകളിലും പട്ടികള്‍ക്കുള്ള തീറ്റയുള്‍പെടെ പലതും വച്ചീട്ടുള്ള വിഭാഗങ്ങള്‍ ഉണ്ട്.പട്ടിക്കേസ്സുകള്‍ ധാരാളം. ഞാനിവിടെ വീക്ഷിക്കുന്ന Small Claims Courts ല്‍ പട്ടിക്കേസ്സുകളുടെ വിചാരണ കണ്ടീട്ടുണ്ട്. പള്ളികളിലും പരീക്ഷഹാളുകളിലും പട്ടികളെ കൊണ്ടുപോകാമോ എന്നറിയില്ല.എല്ലാം ഒരുതരം പട്ടിമയം. പക്ഷെ,"വെള്ളം വെള്ളം സര്‍വത്ര ,തുള്ളി കിടിക്കാന്‍ ഇല്ലത്രേ" എന്ന് പറയുന്നത് പോലെയാണ് കര്യങ്ങളുടെ കിടപ്പ്..പട്ടികള്‍ എല്ലായിടത്തും ഉണ്ടെങ്കിലും റോഡുകളില്‍ ഒരെണ്ണം പോലും അലഞ്ഞുതിരിഞ്ഞ് നടക്കുന്നില്ല.

രാവിലെ പ്രഭാത സവാരിക്ക് പോകുന്ന പലരും(ഞാനുള്‍പെടെ) ഒരു വടിയോ കുടയോ മുന്‍കരുതല്‍ എന്ന കണക്കെ കൊണ്ടുപോകുന്നു. 'എന്താ വടിയുമായി' എന്ന് ചോതിച്ചാല്‍ 'ഈ പട്ടിശല്യം'! എന്ന് പറയും. വടികണ്ടാല്‍ പട്ടികള്‍ ഓടുമത്രേ. പക്ഷെ,എനിക്കങ്ങനെ തോന്നിയിട്ടില്ല.കാരണം,? ഞാന്‍ നടക്കാന്‍ പോകുന്ന വഴിയില്‍ പട്ടികള്‍ പത്തും പതിനഞ്ചും കൂട്ടത്തോടെ നില്‍ക്കുന്നതും നടന്ന് നടന്ന് പോകുന്നതും കണ്ടീട്ടുണ്ട്. എന്‍റെ സുഹൃത്തുക്കള്‍ അപ്പോള്‍ പറയും "എന്താണാവോ പട്ടികളുടെ സംസ്ഥാന സമ്മേളനം ഇവിടെയെങ്ങാനും ആണോ ആവോ?" തമാശക്കാണെങ്കിലും അത് തന്നെയാണ് സത്യവും. പ്രഭാത സവാരിക്കിടയില്‍ വണ്ടിയിടിച്ചു എന്ന വാര്‍ത്ത വരുന്നതുപോലെ "പട്ടി കടിച്ചു" എന്ന വാര്‍ത്തയും കാണാറുണ്ട്. മാലിന്ന്യങ്ങള്‍ റോഡില്‍ വലിച്ചെറിഞ്ഞിരിക്കുന്നതിനിടയില്‍ പട്ടികളുടെ ജഡവും കിടക്കുന്നത് കണ്ടീട്ടുണ്ട്. ബൈക്കും സ്കുട്ടറും പട്ടികളുടെ ദേഹത്തിടിച്ച് വഴിയില്‍ ചതഞ്ഞു അരഞ്ഞു കാണുന്ന പട്ടികളും ഉണ്ട്. രാത്രിയില്‍ പട്ടികുട്ടം ഓളിയിടുന്നത് കേട്ട് 'കാലന്‍റെ' വിളിയാണെന്ന് പറയുന്നവരെയും കാണാം. ഈ പട്ടികളുടെ 'ഓളി' ഒരു ശല്ല്യമായല്ലോ എന്ന് പറയുന്നവരും ഉണ്ട്. പട്ടിയെ പിടിക്കാന്‍ കോര്‍പറേഷന്‍/മുന്‍സിപ്പാലിറ്റിയില്‍ നിന്നും വരുന്ന പട്ടിപിടുത്തക്കാര്‍ പട്ടികളെ ഒരു മിനിലോറിയില്‍ കൊണ്ടുപൂകുന്നത് കാണുമ്പോള്‍ എവിടെനിന്ന് ഇവരെ കിട്ടിയെന്നു പോലും ചിന്തിക്കുന്നു. ആ പട്ടികള്‍ എവിടെ,എങ്ങനെ കഴിയുന്നു എന്നുപോലും ആരും അന്വേഷിക്കാറില്ല. പട്ടിപ്രേമികള്‍ എവിടെ പോയിയാവോ? 'ചാവാലി പട്ടി , കൊടിച്ചി പട്ടി, പോടാ പട്ടി, പേപ്പട്ടി' എന്നൊക്കെയുള്ള ഭാഷാപ്രയോഗങ്ങളും മലയാളഭാഷയില്‍ ഉണ്ട്'

പട്ടികളെ നിയന്ത്രിക്കാനും നിലക്ക് നിര്‍ത്താനും നിയമങ്ങള്‍ ഇല്ലേ? പട്ടിപ്രേമികളും മൃഗപ്രേമികളും ധാരാളം ഉള്ള നമ്മുടെ നാട്ടില്‍ പട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത അവര്‍ക്കില്ലേ? പട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം മനുഷ്യാവകാശങ്ങള്‍ മറന്ന് പോകരുതേ. ഇതെല്ലാം പറയുമ്പോഴും ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ. "പട്ടിപ്രേമം നല്ലതാണ്. പക്ഷെ, പട്ടിശല്ല്യം അവസാനിപ്പിച്ചേ പറ്റൂ."മനുഷ്യന് പേടിക്കാതെ നടക്കാനുള്ള അവകാശങ്ങള്‍ എങ്കിലും അനുവദിച്ച്തരണം, തന്നേ പറ്റൂ.

No comments:

Post a Comment